2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

നീലംപേരൂര്‍ പടയണി

നീലംപേരൂര്‍ പടയണിയെ കുറിച്ചു ഞാന്‍ എഴുതാന്‍ ആളല്ല എന്നാലും ആ നാട്ടുകാരന്‍ എന്ന നിലയില്‍ എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതണമെന്നു ആഗ്രഹിച്ചിട്ടു ഒത്തിരി നാളുകളായി. പക്ഷെ അതിനുള്ള ഭാഗ്യവും അനുഗ്രവും ഇന്നാണ് കിട്ടിയത് .

ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് കോട്ടയം ജില്ലയൊട് ചേര്‍ന്ന്‌ കുട്ടനാട്ട് താലൂക്കില്‍ പെട്ട ഒരു സ്ഥലമാണ്‌ നീലംപേരൂര്‍ . back water ഭംഗിയും നെല്പടന്ഗലുടെ സൌകുമാരിതയും ചേര്‍ന്ന്‌ ഒരു അതിമനോഹരമായ ഗ്രാമം. എല്ലാരും സ്വന്തം ഗ്രാമത്തെക്കുറിച്ച് പുകഴ്ത്തി പറയും ഇതങ്ങനെ അല്ല കേട്ടോ. നീലംപെരൂരിന്റെ കാതലായ സ്ഥലത്ത് എല്ലാ ഐശ്വര്യവും ഒത്തിണങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തെ കുറിച്ചു ഞാന്‍ അധികം പറയുന്നില്ല. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വായിക്കാം.
പുരാതന പടയണിയുടെ രൂപമാണ് നീലമ്പെരൂരിന്റെ എന്ന് പറയാം. പ്രക്രിതിയുമായി ഇത്രയും അടുത്തു നില്ക്കുന്ന ഒരു പടയണി വേറെ ഇല്ലാന്ന് തന്നെ പറയാം. കാരണം പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ അതേപടി തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത് അതിന് രൂപമാറ്റം ഒന്നും സംഭവിക്കുന്നില്ല. അതായത് തടി, കച്ചി, വാഴപ്പോള, താമര ഇല, ചെത്തിപൂവ് ഇവയൊക്കെയാണ് മുഖ്യം. അതുകൊന്ട് തന്നെ ഈ പടയണി ആ നാട്ടുകാരുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ലോകത്ത് എവിടെ ആണെങ്കിലും ഈ നട്ടുകാരന്‍ ആണെങ്കില്‍ അന്നേ ദിവസം എങ്ങനെയെങ്കിലും അവിടെ എത്തിയിരിക്കും. അതാണ് ഈ പടയണിയുടെ പ്രത്യേകത. അന്നങ്ങളും കോലങ്ങളും അങ്ങനെ തിരുവോണത്തിന്റെ പിറ്റേ ദിവസം തുടങ്ങുന്ന പടയണി പതിനാറു ദിവസത്തെ അത്യധ്വനതിന്റെ ഭലമായി പൂരം നാളില്‍ പരിസമാപ്തി ആകും. ശരിക്കും ഒരു ഗ്രാമത്തിന്‍റെ സമര്‍പ്പണം തന്നെയാണ് നീലംപേരൂര്‍ പടയണി. കാരണം ആബാലവൃധം ജനങ്ങളും ജാതി മത ഭേദമെന്യേ പങ്കെടുക്കുന്ന പടയണി നീലംപേരൂരില്‍ മാത്രമെ കാണൂ.
അരയന്നം വിവിധ വലുപ്പത്തില്‍ മുപ്പതു അടി മുതല്‍ മൂന്ന് അടിവരെ പോക്കമുള്ളത്കൂടാതെ ആന, രാവണന്‍, ഭീമന്‍, യക്ഷി, അമ്പലക്കോട്ട, അങ്ങനെ നിരവധി കോലങ്ങളും. ഇവയെല്ലാം പൂരം നാളിലെ പണി പൂര്‍ത്തിയാകൂ.. തിരുവോണത്തിന്റെ പിറ്റേ ദിവസം മുതല്‍ചൂട്ട് പടയണി തുടങ്ങും, പിന്നെ അന്ചാം ദിവസം മുതല്‍ ഈരല്‍ കൊണ്ടു കുടയും ഒന്‍പതാം ദിവസം മുതല്‍ പ്ലാവില കൊണ്ടുള്ള കോലങ്ങളും പതിമൂന്നാം ദിവസം മുതല്‍ വാഴപ്പോളയും . പതിനാറാം ദിവസം ശരിക്കും പൂരം തന്നെയാണ്.. ഓരോരുത്തരുടെയും മനസ്സിലും നാട്ടിലും.
വിദേശത്ത് , പട്ടാളത്തില്‍ അങ്ങനെ ദൂരെ സ്ഥലങ്ങളില്‍ എവിടെ ആണെങ്കിലും എല്ലാവരും തിരുവോണത്തിന് പങ്കെടുത്തില്ലെങ്കിലും പൂരത്തിന് പങ്കെടുക്കാന്‍ കാലെ കൂട്ടി നാട്ടിലെത്തി ചേരും . ഇവരാരെയും അന്വഷിച്ച് ഈ പതിനാറു ദിവസം അവരുടെ വീടുകളില്‍ ചെന്നാലും കാണില്ല. ക്ഷേത്ര പരിസരത്ത് മാത്രമെ കണ്ടു കിട്ടൂ. കേരളത്തില്‍ എല്ലായിടത്തും ഓണം വരുമ്പോഴാണ് മനസ്സിന് സന്തോഷം. പക്ഷെ നീലംപെരൂര്കര്‍ക്ക് തിരിച്ചാണ്. ഓണം തീരുമ്പോഴാണ് സന്തോഷം. കാരണം, പൂരം തുടങ്ങുകയാണല്ലോ. ആ നാട്ടിലെ ആബാലവൃധം ജനങ്ങളും ഒരുമിച്ചു സന്തോഷിക്കുന്ന വര്‍ഷത്തിലെ പതിനാറു ദിവസം ഇതാണെന്ന് തീര്‍ത്തും പറയാം. എന്നും വൈകുന്നേരം പണി ഒക്കെ കഴിയുമ്പോ ആരുടെ എങ്കിലും വകയായി കപ്പ പുഴുങ്ങിയതും മുളകും ഉണ്ടാക്കും. അത് തിന്നാന്‍ വേണ്ടി തന്നെ സ്കൂള്‍ വിട്ടു പിള്ളേര്‍ അമ്പലതിങ്കല്‍ കൂടി ഓരോ തെക്കിലയും പിടിച്ചു ഇരിക്കുന്ന ഇരിപ്പ് ഓര്‍ക്കുമ്പോള്‍ഇപ്പോഴും ചിരി അടക്കാന്‍ പറ്റുന്നില്ല . പകുതി അവര്‍ തന്നെ തിന്നോണ്ട് പോകും. പണി ചെയ്തവര്‍ക്ക് മുളക് മാത്രം കിട്ടും ചിലപ്പോ. പക്ഷെ സ്വന്തം കുട്ടികളുടെ ആ സന്തോഷം വേറെ എവിടെ കിട്ടാന്‍. പടയണിയെ ഇത്ര ജനകീയമാക്കിയതില്‍ ആ നാട്ടിലെ ചെറുപ്പക്കാരുടെ പങ്കിനെ ഒട്ടും കുറച്ചു കാണാന്‍ പറ്റില്ല. ക്ഷേത്രം മെല്ശാന്തിയുടെയുമ് പിന്നെ നാട്ടിലെ ഇരട്ട സഹോദരന്മാരുടെയും ശ്രമഭലമായി പടയണി വീഡിയോ യില്‍ എടുക്കുകയും youtube ഇല്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ വീഡിയോ കാണാം. കൂടുതല്‍ എന്ത് പറയാന്‍. നേരിട്ടു തന്നെ കാണുക. ഈ വര്‍ഷത്തെ പൂരം സെപ്റ്റംബര്‍ 18 നു ആണ്. വന്നു കാണുക.. അപ്പൊ ബോധ്യമാകും ഞാന്‍ പറഞ്ഞതൊന്നും കള്ളമല്ല എന്ന്.

1 അഭിപ്രായം:

chithrakaran ചിത്രകാരന്‍ പറഞ്ഞു...

വളരെ പ്രധാനപ്പെട്ട അറിവുകള്‍.
കലര്‍പ്പായി ചേര്‍ത്ത ഐതിഹ്യ കഥകളെ വകഞ്ഞുമാറ്റി അതിന്റെ
അനുഷ്ഠാനങ്ങളിലേക്കും ആചാരങ്ങളിലേക്കും ഇറങ്ങിയാല്‍
കേരളത്തിന്റെ മായ്ക്കപ്പെട്ട ചരിത്രത്തിന്റെ മിസ്സിങ്ങ് ലിങ്കുകള്‍ തന്നെ
നീലം പേരൂരില്‍ നിന്നും കണ്ടെടുക്കാനാകുമെന്ന്
ചിത്രകാരന്‍ കരുതുന്നു.