2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ബൂലോക തുള്ളല്‍ ( ഭാഗം ഒന്ന് )

തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുന്ചന്നമ്പ്യാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു കൊണ്ട്ട് ഒരു "ബൂലോക" തുള്ളല്‍ ഇവിടെ ആരംഭിച്ചോട്ടെ..... കാര്യങ്ങള്‍ പറയാന്‍ പലരും കഥകളും കവിതകളും ലേഖനങ്ങളും ഉപയോഗിക്കുമ്പോള്‍ ഈ എളിയവന്റെ ഈ പുതിയ സംരംഭം ഒരു അഹങ്കാരമാകില്ല എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ.


നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

കണ്ടു മടുത്തതും കേട്ട് മടുത്തതും നാട്ടില്‍ പലവിധ പാട്ടായിങ്ങനെ

ചാനലു തോറും കണ്ടു വരുമ്പോള്‍ അടിയനു തോന്നുന്നീവിധമല്ലോ

തവ കേരള മാര്‍ച്ച് രക്ഷാ മാര്‍ച്ച് ശിക്ഷാ മാര്‍ച്ച് അങ്ങനെ പലവിധമുന്റെ

കൂടെ കൂടെ മുക്കിനു മുക്കിനു ഹര്‍ത്താലുകളും ജാഥകളുമായി

ജീവിതമങ്ങനെ കട്ട പൊകയായി പോകുന്നേരം

പുലിയെ പോലെ ഇരിക്കുന്നവനൊരു എലിയെപ്പോലെ വരുന്നത് കാണാം.

ശംഖ് മുഖത്തൊരു "ചെങ്കടല്‍" കാണാം വേദിയിലാണേല്‍ ഈ എലിയും ഉന്ടേ..

"വരുമോ" "നമുക്ക് കാണാം" "ഞാനില്ല" എന്നീ വാക്കുകള്‍ പത്തിരുപതു ദിനമായി

ചാനലു തോറും കണ്ടു മടുത്തോരടിയന്‍ പെട്ടന്നത് കണ്ടപ്പോള്‍ ചൊല്ലി..

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ


എന്തൊരു മോശം എന്തൊരു നാശം മാനമതുന്ടേല്‍ ചെയ്യുമോ ഇതുപോല്‍

ചാനലുകാരോ കണ്ടത് നേരം കാശുണ്ടാക്കാന്‍ വഴിയതു നോക്കി.

"എലിയും" കൂടി വന്നൊരു നേരം കാണാനാളുകള്‍ ഓടിക്കൂടും

തക്കം നോക്കി പല പല പരസ്യം വിഢിപ്പെട്ടീല് മിന്നി മറിഞ്ഞു

അങ്ങനെ നോക്കി ഇരിക്കുന്നേരം ദാണ്ടെ വരുന്നൊരു മുട്ടന്‍ സാധനം

"രണ്ടു രൂപയ്ക്കു" അരിയത് വങ്ങണേല്‍ വോട്ടുകള്‍ കുത്തി തന്നീടേണം

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

...ഒരു ശിവരാത്രിയുടെ ഓര്‍മ്മക്കായ്....

കഥ നടക്കുന്നത് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. നിക്കറിട്ടു നടന്നപ്പോള്‍ തുടങ്ങിയ പ്രേമം ശരിക്കും തലയ്ക്കു പിടിച്ചത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കൂടെ പഠിച്ച സഹപാഠി ആയതുകൊണ്ടാണോ അതോ നാട്ടുകാരായത് കൊണ്ടാണോ എന്നറിയില്ല.. പ്രേമേം മനസ്സില്‍ കലശലയിട്ട് ഉണ്ടെങ്കിലും പുറമെ നടിച്ചിട്ടില്ല. അതുവരെയുള്ള സൌഹൃദം നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ലവള് വേറെ ആരെങ്കിലുമായി ലബ്ബ് ആണോ എന്ന സംശയം മൂലമോ എന്നറിയില്ല.. എന്തായാലും സംഗതി നേരിട്ടു പറഞ്ഞിട്ടേയില്ല.. പരസ്പരം ഇഷ്ടമാണെന്ന് ആദ്യമായി നേരിട്ടു പറയുന്നത് കല്യാണത്തിന് രണ്ടു വര്‍ഷം..മുമ്പാണ്. പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോ തലയില്‍ പുരോഗമന ആശയങ്ങളും ഭാരതീയ ചിന്തകളും കൂലം കുത്തി ഒഴുകുന്ന സമയം... രണ്ടും കല്പിച്ച് ഒരു കത്തെഴുതി ക്ലാസ്സില്‍ പോകാത്ത ദിവസം പകര്‍ത്തി എഴുതാന്‍ മേടിച്ച നോട്ട് ബുക്കില്‍ വച്ചു കൊടുത്തു. വലിയ കുഴപ്പമില്ലാത്ത ഒരു മലയാളം കത്തായിരുന്നു അത്. പക്ഷെ ധോണ്ടെട വരുന്നു അതിന് ഒരു ആംഗലേയ മറുപടി. പുലിവാല്‌ പിടിച്ചല്ലോ എന്നോര്‍ത്ത് വായിച്ചു...അപ്പൊ സംഗതി എന്താണ്.... കക്ഷിക്ക് ഒട്ടും താല്പര്യ കുറവില്ല .. പക്ഷെ വീടുകരെയും നാട്ടുകാരെയും പേടി.. ആരെങ്കിലും അറിഞ്ഞാലോ.. നാണക്കെടകില്ലേ എന്നൊക്കെയുള്ള ഒരു ഭയം നിറഞ്ഞ അവിടെയും ഇവിടെയും തൊടാതെയുള്ള ഒരു കത്ത്.. എനിക്കാണെങ്കില്‍ സംഗതി അറിയാനുള്ള വെമ്പലും. നേരെ നൂറു മീടര്‍ അകലെയുള്ള കക്ഷിയുടെ വീടിലേക്ക്‌ നടരാജന്‍ ബസ്സ് പിടിച്ചു യാത്രയായി.. വിളിച്ചു സ്വകര്യമായി സംഗതി ചോദിച്ചു. ലവളുടെ അമ്മൂമ്മയും അമ്മയും ധരിച്ചത് എന്തോ കോളേജ് പഠനക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ്. പക്ഷെ... കക്ഷിയുടെ മുഖത്ത് അപ്പോഴും കത്തില്‍ കണ്ടപോലെയുള്ള അതെ ഭയം. തുറന്നു പറയാന്‍ മടി. ലോകത്തിലുള്ള സകലതിനെയും വെറുത്ത സമയം. നാട്ടില്‍ എന്തിനും പോന്ന ഒരു കൂടുകരനുണ്ടായിരുന്നു...സങ്ങത്ടികളെല്ലാം അവനോടു പറഞ്ഞു.. അപ്പൊ തന്നെ. .. അവനെയും കൂട്ടി അന്ന് അടുത്തുള്ള സ്ഥലത്തെ അമ്പലത്തിലെ ശിവരാത്രി ഉത്സവത്തിന് പോകുന്നു. കലാ പരിപാടികള്‍ തുടങ്ങാന്‍ പിന്നെയും സമയം ബാകി. അവന്‍ എന്നെയും കൂടി ഒരു സ്ഥലത്തേക്ക് പോയി..എവിടെക്കാണെന്ന് ഞാന്‍ ചോദിച്ചിട്ട് ഒരക്ഷരവും പറയുന്നുമില്ല.. അവസാനം സ്ഥലത്തെത്തിയപ്പോള്‍....നാട്ടിലെ പ്രധാന പയ്യന്സുകളും ചേട്ടന്‍മാരും എല്ലാം അവിടെ ഹാജര്‍ ഉണ്ട്. ചേട്ടന്മാരുടെ ഒക്കെ അടുത്ത് പുഴുങ്ങിയ മൊട്ടയും കയ്യില്‍ പച്ചവെള്ളം ( അന്നങ്ങനെ ആദ്യം കരുതി) നിറച്ച ഗ്ലാസും. നമ്മളെ കൊണ്ടുപോയ നമ്മുടെ കൂടുകാരന്‍ ഒരു ഗ്ലാസും മൊട്ടയും എനിക്ക് നേരെ നീട്ടി. കൂടെ അവന്‍റെ ഒരു കമന്റും എടാ മനസ്സിന്റെ വിഷമങ്ങള്‍ ഒക്കെ പോകാന്‍ ഇതു നല്ലതാണെന്ന്. ഒരു മണിക്കൂര്‍ നടന്നതിന്റെ ക്ഷീണം മൂലമോ അതോ വിഷമം മൂലമോ എന്നറിയില്ല... അത് വാങ്ങി കഴിച്ചു മൊട്ടയും അകത്താക്കി...പിന്നെ... വിഷമം പോയോ സന്തോഷം വന്നോ എന്നൊന്നും അറിയില്ല.. പണ്ടാരക്കാലന്‍ ഒരു ഗ്ലാസ് മൊത്തം നിറച്ചാണ് തന്നത്.. രാവിലെ ഒരു ആറു മണിയയപ്പോ... അച്ചന് അടുത്തു പരിചയമുള്ള...ഒരു കടക്കാരന്റെ...തിണ്ണയില്‍ കിടന്നു... സുഖ സുഷുപ്തി കഴിഞ്ഞു കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്ന സമയം.. പരിപാടി കണ്ടു തിരിച്ചു വന്ന വഴി..ക്ഷീണം കാരണം കിടന്നു പോയതാണെന്ന്... പുള്ളിയോട് ന്യായവും.... പക്ഷെ.. നല്ല നാടന്‍ വാളിന്‍റെ മണം കടക്ക് പരിസരത്തെല്ലാം ഉണ്ട്ട്. എന്തൊക്കെയോ ന്യായം പറഞ്ഞു അവിടുന്ന് തടി തപ്പിയെന്നു പറഞ്ഞാല്‍ മതിയല്ലോ... വീടിലും നമ്മുടെ പ്രണയിനിയും അറിയരുതേ എന്നൊരു പ്രാര്ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ..... മഹാദേവന്റെ അനുഗ്രഹം കൊണ്ടു അങ്ങനെയുള്ള ചതികള്‍...സംഭവിച്ചില്ല...ശിവ..ശിവ..അങ്ങനെ ഒരു ശിവരാത്രി....പത്തൊമ്പതാം വയസ്സില്‍..

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

എന്റമ്മോ വെള്ളം കുടിച്ചു ചാവും

ഡെയിലി ഒരു കുപ്പി വെള്ളം കുടിച്ചോണ്ടിരുന്ന ഞാനിപ്പോ 5 കുപ്പി ആക്കി. സംഗതി അതല്ല പ്രശ്നം. പത്തു മിനിറ്റു ഇടവിട്ട്‌ ഒന്നിന് പോകേണ്ടി വരികയെന്ന് വച്ചാല്‍ കഷ്ടം തന്നെ അല്ലെ? ആ എന്തായാലും ഒരു നല്ല കാര്യത്തിനല്ലേ.. സഹിക്കാം അല്ലെ? ആ പടത്തില്‍ അല്ലെങ്കില്‍ ഇവിടെ ഞെക്കിയാല്‍ കൂടുതല്‍ വായിക്കാം.

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ദൈവമേ ഇതൊക്കെ കാണണമല്ലോ.. !!!

മുന്‍ ക്രിക്കെറ്റ് താരം "മുഹമ്മദ് അസരുദ്ദിനു വീണ്ടും കൈവഴക്കം " എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത‍ മനോരമയില്‍. ചതിച്ചോ ദൈവമേ !! ഇവനെ വീണ്ടും ടീമിലെടുതോ എന്ന അകവാളൊടെ വാര്‍ത്ത‍ വായിച്ചപ്പോഴല്ലേ രസം. കക്ഷി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയാണ്‌. കൈ വഴക്കമെന്നു ഉദേശിച്ചത് കോഴ വാങ്ങുന്നതിലാണോ അതോ ? കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പായി . ഒരു കള്ളനും കൂടി ഇനി വോട്ട് ചോദിച്ചു വരും.

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

സുധാകരന്റെ പുതിയ കട


ഒരു സി.പി.എം. ഓഫിസിനു മുന്‍പില്‍ ചെന്നപ്പോള്‍ അവിടെ തൂക്കിയിരിക്കുന്ന പുതിയ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടുഒന്നുമല്ല ദോ ഇതു തന്നെ . നാളെ മുതല്‍ അരവണ, അപ്പം, ചന്ദനത്തിരി ,എണ്ണ, തുടങ്ങിയ പൂജ സാധനങ്ങളും കൂടാതെ പ്രതിമകള്‍, ദേവന്മാരുടെ പടങ്ങള്‍ എന്നിവയും വില്‍ക്കപ്പെടും.

2009, ഫെബ്രുവരി 17, ചൊവ്വാഴ്ച

നീലംപേരൂര്‍ പടയണി

നീലംപേരൂര്‍ പടയണിയെ കുറിച്ചു ഞാന്‍ എഴുതാന്‍ ആളല്ല എന്നാലും ആ നാട്ടുകാരന്‍ എന്ന നിലയില്‍ എന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതണമെന്നു ആഗ്രഹിച്ചിട്ടു ഒത്തിരി നാളുകളായി. പക്ഷെ അതിനുള്ള ഭാഗ്യവും അനുഗ്രവും ഇന്നാണ് കിട്ടിയത് .

ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് കോട്ടയം ജില്ലയൊട് ചേര്‍ന്ന്‌ കുട്ടനാട്ട് താലൂക്കില്‍ പെട്ട ഒരു സ്ഥലമാണ്‌ നീലംപേരൂര്‍ . back water ഭംഗിയും നെല്പടന്ഗലുടെ സൌകുമാരിതയും ചേര്‍ന്ന്‌ ഒരു അതിമനോഹരമായ ഗ്രാമം. എല്ലാരും സ്വന്തം ഗ്രാമത്തെക്കുറിച്ച് പുകഴ്ത്തി പറയും ഇതങ്ങനെ അല്ല കേട്ടോ. നീലംപെരൂരിന്റെ കാതലായ സ്ഥലത്ത് എല്ലാ ഐശ്വര്യവും ഒത്തിണങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തെ കുറിച്ചു ഞാന്‍ അധികം പറയുന്നില്ല. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വായിക്കാം.
പുരാതന പടയണിയുടെ രൂപമാണ് നീലമ്പെരൂരിന്റെ എന്ന് പറയാം. പ്രക്രിതിയുമായി ഇത്രയും അടുത്തു നില്ക്കുന്ന ഒരു പടയണി വേറെ ഇല്ലാന്ന് തന്നെ പറയാം. കാരണം പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ അതേപടി തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത് അതിന് രൂപമാറ്റം ഒന്നും സംഭവിക്കുന്നില്ല. അതായത് തടി, കച്ചി, വാഴപ്പോള, താമര ഇല, ചെത്തിപൂവ് ഇവയൊക്കെയാണ് മുഖ്യം. അതുകൊന്ട് തന്നെ ഈ പടയണി ആ നാട്ടുകാരുടെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായി മാറിയിട്ടുണ്ട്. ലോകത്ത് എവിടെ ആണെങ്കിലും ഈ നട്ടുകാരന്‍ ആണെങ്കില്‍ അന്നേ ദിവസം എങ്ങനെയെങ്കിലും അവിടെ എത്തിയിരിക്കും. അതാണ് ഈ പടയണിയുടെ പ്രത്യേകത. അന്നങ്ങളും കോലങ്ങളും അങ്ങനെ തിരുവോണത്തിന്റെ പിറ്റേ ദിവസം തുടങ്ങുന്ന പടയണി പതിനാറു ദിവസത്തെ അത്യധ്വനതിന്റെ ഭലമായി പൂരം നാളില്‍ പരിസമാപ്തി ആകും. ശരിക്കും ഒരു ഗ്രാമത്തിന്‍റെ സമര്‍പ്പണം തന്നെയാണ് നീലംപേരൂര്‍ പടയണി. കാരണം ആബാലവൃധം ജനങ്ങളും ജാതി മത ഭേദമെന്യേ പങ്കെടുക്കുന്ന പടയണി നീലംപേരൂരില്‍ മാത്രമെ കാണൂ.
അരയന്നം വിവിധ വലുപ്പത്തില്‍ മുപ്പതു അടി മുതല്‍ മൂന്ന് അടിവരെ പോക്കമുള്ളത്കൂടാതെ ആന, രാവണന്‍, ഭീമന്‍, യക്ഷി, അമ്പലക്കോട്ട, അങ്ങനെ നിരവധി കോലങ്ങളും. ഇവയെല്ലാം പൂരം നാളിലെ പണി പൂര്‍ത്തിയാകൂ.. തിരുവോണത്തിന്റെ പിറ്റേ ദിവസം മുതല്‍ചൂട്ട് പടയണി തുടങ്ങും, പിന്നെ അന്ചാം ദിവസം മുതല്‍ ഈരല്‍ കൊണ്ടു കുടയും ഒന്‍പതാം ദിവസം മുതല്‍ പ്ലാവില കൊണ്ടുള്ള കോലങ്ങളും പതിമൂന്നാം ദിവസം മുതല്‍ വാഴപ്പോളയും . പതിനാറാം ദിവസം ശരിക്കും പൂരം തന്നെയാണ്.. ഓരോരുത്തരുടെയും മനസ്സിലും നാട്ടിലും.
വിദേശത്ത് , പട്ടാളത്തില്‍ അങ്ങനെ ദൂരെ സ്ഥലങ്ങളില്‍ എവിടെ ആണെങ്കിലും എല്ലാവരും തിരുവോണത്തിന് പങ്കെടുത്തില്ലെങ്കിലും പൂരത്തിന് പങ്കെടുക്കാന്‍ കാലെ കൂട്ടി നാട്ടിലെത്തി ചേരും . ഇവരാരെയും അന്വഷിച്ച് ഈ പതിനാറു ദിവസം അവരുടെ വീടുകളില്‍ ചെന്നാലും കാണില്ല. ക്ഷേത്ര പരിസരത്ത് മാത്രമെ കണ്ടു കിട്ടൂ. കേരളത്തില്‍ എല്ലായിടത്തും ഓണം വരുമ്പോഴാണ് മനസ്സിന് സന്തോഷം. പക്ഷെ നീലംപെരൂര്കര്‍ക്ക് തിരിച്ചാണ്. ഓണം തീരുമ്പോഴാണ് സന്തോഷം. കാരണം, പൂരം തുടങ്ങുകയാണല്ലോ. ആ നാട്ടിലെ ആബാലവൃധം ജനങ്ങളും ഒരുമിച്ചു സന്തോഷിക്കുന്ന വര്‍ഷത്തിലെ പതിനാറു ദിവസം ഇതാണെന്ന് തീര്‍ത്തും പറയാം. എന്നും വൈകുന്നേരം പണി ഒക്കെ കഴിയുമ്പോ ആരുടെ എങ്കിലും വകയായി കപ്പ പുഴുങ്ങിയതും മുളകും ഉണ്ടാക്കും. അത് തിന്നാന്‍ വേണ്ടി തന്നെ സ്കൂള്‍ വിട്ടു പിള്ളേര്‍ അമ്പലതിങ്കല്‍ കൂടി ഓരോ തെക്കിലയും പിടിച്ചു ഇരിക്കുന്ന ഇരിപ്പ് ഓര്‍ക്കുമ്പോള്‍ഇപ്പോഴും ചിരി അടക്കാന്‍ പറ്റുന്നില്ല . പകുതി അവര്‍ തന്നെ തിന്നോണ്ട് പോകും. പണി ചെയ്തവര്‍ക്ക് മുളക് മാത്രം കിട്ടും ചിലപ്പോ. പക്ഷെ സ്വന്തം കുട്ടികളുടെ ആ സന്തോഷം വേറെ എവിടെ കിട്ടാന്‍. പടയണിയെ ഇത്ര ജനകീയമാക്കിയതില്‍ ആ നാട്ടിലെ ചെറുപ്പക്കാരുടെ പങ്കിനെ ഒട്ടും കുറച്ചു കാണാന്‍ പറ്റില്ല. ക്ഷേത്രം മെല്ശാന്തിയുടെയുമ് പിന്നെ നാട്ടിലെ ഇരട്ട സഹോദരന്മാരുടെയും ശ്രമഭലമായി പടയണി വീഡിയോ യില്‍ എടുക്കുകയും youtube ഇല്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ വീഡിയോ കാണാം. കൂടുതല്‍ എന്ത് പറയാന്‍. നേരിട്ടു തന്നെ കാണുക. ഈ വര്‍ഷത്തെ പൂരം സെപ്റ്റംബര്‍ 18 നു ആണ്. വന്നു കാണുക.. അപ്പൊ ബോധ്യമാകും ഞാന്‍ പറഞ്ഞതൊന്നും കള്ളമല്ല എന്ന്.

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

പത്രങ്ങളുടെ അധപതനം


മനോരമ പത്രം വായിക്കാമെന്ന് വച്ചു രാവിലെ ഇന്റര്നെറ്റ് ഓപ്പണ്‍ ചെയ്തു നോക്കിയപ്പോ കണ്ട പുകില്‍ ആണിത് . കേരള പേജിലേക്ക് നോക്കിയപ്പോ ഒരേ ഒരു ന്യൂസ് തന്നെ പല പേരില്‍ പലതായി വ്യാഖ്യാനിച്ചു നല്‍കിയിരിക്കുന്നു. അല്ല കേരളത്തില്‍ വേറെ ന്യൂസ് ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇന്ത്യയിലെ No.1 എന്ന് അഭിമാനിക്കുന്ന ഈ പത്ര വിരുതന്‍ ഈ മാതിരി പരിപാടികള്‍ കാണിച്ചുകൂടി ഈ വായിക്കുന്നവനെ വെറും വിഠിയക്കുന്നത്. വേറെ ഏതെങ്കിലും പത്രത്തിന്റെ സൈറ്റ് ഓപ്പണ്‍ ആക്കാമെന്ന് വച്ചാല്‍ ജോലി ചെയ്യുന്നിടത്ത് അതൊന്ന് തുറക്കേണ്ട. പോയി പണി നോക്കെടാ എന്നാ അഡ്രസ്സ് ടൈപ്പ് ചെയ്യുംമ്പോ പറയുന്നത് . കിട്ടുന്നതിനാണെങ്കില്‍ ഈ വിധവും. സംശയം ഉണ്ടെകില്‍ ദോ നോക്കിക്കോ.

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

ഈ ബ്ലോഗ് ഒക്കെ ആര് വായിക്കാന്‍

ബ്ലോഗ് എഴുതുക എന്ന് വച്ചാല്‍എന്തെങ്കിലും ഒക്കെ എഴുതിപ്പിടിപ്പിക്കുക എന്ന ഏര്‍പ്പാടാണെന്ന് പൊതുവെ ഒരു ധാരണ ഉണ്ട് . ആ ധാരണ എന്തായാലും ഞാന്‍തിരുത്തുന്നില്ല . ഞാനും എന്തേലും വെറുതെ കുത്തി കുറിക്കട്ടെ . ഇന്നത്തെ കാലത്ത് എന്തും എഴുതി വയ്ക്കാന്‍ ഇതുപോലെ സൌകര്യങ്ങള്‍ ഉണ്ടല്ലോ . അതും തികച്ചും സൗജന്യമായി. പണ്ടാതാണോ സ്ഥിതി. ഒരു കവിതയോ കഥയോ ഒന്നു അച്ചടിച്ചു 10 പേരെ ഒന്നു അറിയിക്കണമെങ്കില്‍ എന്തെല്ലാം ഗുലുമാലാണ്‌. ഒരു പ്രേമ ലേഖനം പരസ്യമായി എഴുതാന്‍ പറ്റുമായിരുന്നോ? ഇന്നു കൂടുകരെല്ലാം കാണത്തക്ക വിധത്തില്‍ കാമുകിക്ക് ഒരു അപ്രഖ്യാപിത ലേഖനം ഒക്കെ എഴുതാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതിലൊന്നുമല്ല താത്പര്യം . അതിലുമൊക്കെ കടന്ന കൈ ആണ് അവര്‍ നോക്കുന്നത്. മൊബൈല്‍ വഴി ഇഷ്ടമുള്ള പടങ്ങള്‍ കാണുക. അത് പിന്നെ ബ്ലു ടൂത്ത് വഴി തൊട്ടടുതവന് കൊടുക്കുക. പിന്നെ നാട്ടില്‍ സുലഭമായി ഇറങ്ങുന്ന ഇത്തരം ചെറിയ വീഡിയോ ക്ലിപ്പിന്ഗ് സ്വന്തം മോബൈലെക്ക് അപ്‌ലോഡ് ചെയ്യുക. ഇതിലോക്കെയനവര്‍ക്ക് ഹരം. ഒരു പ്രവാസിയായ ഈയുള്ളവന്‍ നാട്ടില്‍ അവധിക്ക് പോയപ്പോ കണ്ട കാര്യങ്ങളാണ്‌ ഇവിടെ വിവരിച്ചത്. ഇനി സമയം കിട്ടുമ്പോ വല്ലതും ടൈപ്പ് ചെയ്യാം .